Thursday, April 19, 2012

നല്ല നല്ല ഡയലോഗുകള്‍.

ഞ്ചാം മന്ത്രിക്കാര്യം സബൂര്‍ ആയതായി 20 മിനിറ്റ് ചര്‍ച്ചക്ക് ശേഷം ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും വ്യക്തമാക്കി.   ആശ്വാസം...  കാര്യം  ഇവിടംകൊണ്ട് തീരുമല്ലോ.  സാമുദായിക സന്തുലനത്തിന് ഇനി ഒരു കുഴപ്പവും ഇല്ല !!   ജനത്തിന് ഇനി എല്ലാം വെറും ഫ്ലാഷ് ബാക്ക്.    ജനത്തിന് ഒന്നും കിട്ടിയില്ല എന്ന പരാതി വേണ്ട.  സമയം കിട്ടുമ്പോഴൊക്കെ ആസ്വദിക്കാന്‍ കുറെ നല്ല നല്ല ഡയലോഗുകള്‍.   ഇതാ കേട്ടോളു.   


"ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കിയാല്‍,  ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിന്റെ അവസാനത്തെ മുഖ്യമന്ത്രി ആയിരിക്കും."   വൈദ്യുതി മന്ത്രി ആര്യാടന്‍ ആണ് ഈ വെടി ഉതിര്‍ത്തത്.  ഫലമോ ?  ട്രാന്‍സ്പോര്‍ട്ട് വകുപ്പ് അധികമായി നല്‍കി മുഖ്യമന്ത്രി ആര്യാടനെ നമിച്ചു.

 കഴുത്തില്‍ കത്തി വെച്ചാണ് അഞ്ചാം മന്ത്രിയെ നേടിയതെന്ന് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ യൂത്ത് കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ വിഷ്ണുനാഥ് ഈ സത്യം തുറന്നുപറഞ്ഞതിന് ഒരു രാഷ്ട്രീയ സദാചാര അവാര്‍ഡ് അദ്ദേഹത്തിന് ലഭിക്കാന്‍ സാധ്യതയുണ്ട്.

  
ആര്യാടനെ പാര്‍ട്ടിക്കകത്തും പുറത്തും  ക്രൂശിക്കുന്നുണ്ടെന്ന് കെ. മുരളീധരന്‍. സംസ്ഥാന പ്രസിഡന്റിനെ കാണുമ്പോള്‍ അഖിലേന്ത്യാപ്രസിഡന്റ് മുണ്ടു താഴ്ത്തിയിടുന്ന പാര്‍ട്ടിക്കാര്‍ അധികം പറയേണ്ടെന്ന് മുരളി പറഞ്ഞു.  മന്ത്രിസ്ഥാനവും മറ്റും സാമുദായികമായി വേര്‍തിരിക്കുന്നത് ഭാവിയില്‍ വലിയ അപകടമുണ്ടാക്കും. തിരുവനന്തപുരത്ത് കൂടിയിരുന്ന് ഐക്യം പറയുകയും മറ്റു ജില്ലകളില്‍ ചെന്ന് ചീത്ത പറയുകയും ചെയ്യുന്നതാണ് ചിലരുടെ രീതിയെന്ന് ലീഗിനെ ഉദ്ദേശിച്ച് മുരളി പറഞ്ഞു.  ലീഗ് മലര്‍ന്നുകിടന്നു തുപ്പരുതും എന്നും അദ്ദേഹം പറഞ്ഞു. 


ജനങ്ങളെ വിഡ്ഡികളാക്കുന്ന ചര്‍ച്ചയാണ് കഴിഞ്ഞ ദിവസം നടത്തിയതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.   ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും രണ്ടു ധ്രുവങ്ങളിലായി.   ഇതോടെ എന്‍എസ്എസ് വീണ്ടും യുഡിഎഫിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചിരിക്കുകയാണ്.  അഞ്ചാം മന്ത്രിയെന്നത് നാണംകെട്ട ഏര്‍പ്പാട് ആണെന്ന് അദ്ദേഹം താക്കീത് ചെയ്തിരിന്നു.  


മച്ചിപ്പശുവിനെ തൊഴുത്ത്‌ മാറ്റിക്കെട്ടിയാല്‍ പ്രസവിക്കുമോ എന്ന ഒരു ചെറിയ സംശയം വെള്ളാപ്പള്ളി നടേശന്‍  പ്രകടിപ്പിച്ചിരുന്നു.  മുതലാളിയുടെ സംശയം  മാറിയോ എന്തോ? 


മുഖ്യമന്ത്രിക്കും യുഡിഎഫിനും എതിരെ ഗൂഢാലോചന നടത്തിയെന്ന പി ടി തോമസ് എംപിയുടെ ആരോപണത്തിനെതിരെയാണ് ഐ ഗ്രൂപ്പിലെ കെ പി അനില്‍കുമാര്‍ എഐസിസിക്ക് പരാതി അയച്ചത്.   കെപിസിസി നേതൃത്വത്തെ അവഹേളിക്കാനാണ് ആരോപണമെന്നാണ് മുന്‍ യുത്ത് കോണ്‍ഗ്രസ്‌ പ്രസിഡന്റിന്റെ  പരാതി.

കെപിസിസി പ്രസിഡന്റിനെ രണ്ടാംസ്ഥാനക്കാരനാക്കിയാല്‍ കോണ്‍ഗ്രസ് ദുഃഖിക്കേണ്ടി വരുമെന്നാണ് കെ സുധാകരന്‍ കണ്ണൂരില്‍ മുന്നറിയിപ്പ് നല്‍കിയത്.  

കേരളത്തില്‍ സാമുദായിക ചേരിതിരിവ് വര്‍ധിച്ചതായി കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മത സാമുദായിക സംഘടനകള്‍ക്ക് അഭിപ്രായം പറയാമെന്നും അവര്‍ പക്ഷേ വിധി പറയരുതെന്നും മുല്ലപ്പള്ളി തുടര്‍ന്നു. പാര്‍ട്ടിയില്‍ കെപിസിസി പ്രസിഡന്റാണ് ഒന്നാമനെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാരില്‍ അഞ്ചു പദവി ലീഗിന് അവകാശപ്പെട്ടതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.   "മുമ്പും ലീഗിന് അഞ്ചുപദവി ഉണ്ടായിരുന്നു. ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കിയതിനെ ച്ചൊല്ലിയുള്ള വിവാദം അടഞ്ഞ അധ്യായമാണ്.   മന്ത്രിമാരുടെ വകുപ്പുമാറ്റവും ലീഗിന്റെ പുതിയ മന്ത്രിപദവുമായി ബന്ധമില്ല.  കേരളത്തില്‍ കോണ്‍ഗ്രസിനകത്ത് കെപിസിസി പ്രസിഡന്റിന്റേതാണ് അവസാനവാക്ക്."   എന്നുവച്ചാല്‍ കെപിസിസി പ്രസിഡന്റ്‌ എല്ലാക്കാര്യവും അവസാനം മാത്രം അറിയുന്ന ആള്‍....സാക്ഷാല്‍ രമേഷ്ജി !!



No comments: